കാല്പനികതയുടെ നിറച്ചാര്‍ത്തുകളെ തൂത്തെറിഞ്ഞ് അതിനപ്പുറത്തെ ഇരുണ്ട വഴിത്താരകള്‍ ലക്ഷ്യമാക്കിയായിരുന്നു പഴവിളയുടെ കാവ്യ സഞ്ചാരം.
സ്‌നേഹത്തിന്റെ ഇടിമുഴക്കങ്ങളും ക്ഷോഭത്തിന്റെ സൗന്ദര്യവും പോരാട്ടത്തിന്റെ വീര്യവുമായി ഒരു കവി ഇവിടെ ജീവിച്ചിരുന്നു. കവിതയിലൂടെയും ഹൃദയാര്‍ദ്രമായ ഗാനങ്ങളിലൂടെയും മാനവികമായ നിലപാടുകളിലൂടെയും കാതലുള്ള ആ ധിക്കാരി അനുഭവങ്ങളുടെ നാഥനായി ജീവിച്ചു.

ഇടയരാഗം
പഴവിള രമേശൻ അനുസ്മരണവും കവിയരങ്ങും
2022 ജൂൺ 13 തിങ്കളാഴ്ച വൈകുന്നേരം 5 മണി
വൈലോപ്പള്ളി സംസ്‌കൃതി ഭവൻ, തിരുവനന്തപുരം
സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ.